Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Institutions

നേരിട്ടു കോടതിയില്‍ ഹാജരാകേണ്ട; പൊതുസ്ഥാപനങ്ങളെ ഓണ്‍ലൈന്‍ സാക്ഷി വിസ്താര കേന്ദ്രങ്ങളാക്കി പ്രഖ്യാപിച്ചു

കോഴിക്കോട്: സാക്ഷികള്‍ നേരിട്ടു കോടതിയില്‍ ഹാജരാകുന്നതു മൂലമുണ്ടാകുന്ന കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ നടപടി. സര്‍ക്കാര്‍ ആശുപത്രികള്‍, ജയിലുകള്‍, ക്ഷേമകേന്ദ്രങ്ങള്‍, വിദേശ എംബസികള്‍, ഹൈകമ്മീഷനുകള്‍ തുടങ്ങിയ പൊതു സ്ഥാപനങ്ങളെ സാക്ഷികളെ ഓണ്‍ലൈനായി വിസ്തരിക്കാന്‍ കഴിയുന്ന പ്രത്യേക കേന്ദ്രങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ ഭാഗമായി കോടതി നടപടികളില്‍ ഓഡിയോ-വീഡിയോ സംവിധാനങ്ങളിലൂടെ സാക്ഷികളെ വിസ്തരിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളെ ‘ഡെസിഗ്‌നേറ്റഡ് പ്ലേസസ്’ ആയിട്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രോസിക്യൂഷന്‍ സാക്ഷികള്‍ക്കും പ്രതിഭാഗം സാക്ഷികള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

സംസ്ഥാനത്തെ മുഴുവന്‍ കോടതികളിലെയും റിമോട്ട് പോയിന്‍റ് സെന്‍ററുകള്‍, വള്‍നറബിള്‍ വിറ്റ്‌നസ് ഡെപ്പോസിഷന്‍ സെന്‍ററുകള്‍, നിയമ സഹായ കേന്ദ്രങ്ങളായ കെല്‍സ, ഹൈക്കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റി, ജില്ലാ-താലൂക്ക് ലീഗല്‍ സര്‍വീസ് അഥോറിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഫോറന്‍സിക് ലാബുകള്‍, ഫിംഗര്‍പ്രിന്‍റ് ബ്യൂറോകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, ജയിലുകള്‍, തിരുത്തല്‍ കേന്ദ്രങ്ങള്‍, ക്ഷേമ കേന്ദ്രങ്ങളായ മഹിളാ മന്ദിരങ്ങള്‍, സംരക്ഷണ കേന്ദ്രങ്ങള്‍, ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍, വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍, ഹൈക്കമ്മീഷനുകള്‍, കോണ്‍സുലേറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെ വിസ്താരത്തിനായി ഉപയോഗിക്കാം.

ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഉണ്ടെന്നു കോടതിക്ക് ബോധ്യപ്പെട്ടാല്‍ അവിടെയും വിസ്താരത്തിന് അനുമതി നല്‍കും. എന്നാല്‍, അന്വേഷണ ഏജന്‍സിയുമായോ കേസുമായോ നേരിട്ടു ബന്ധമുള്ള ഓഫീസുകളെ ഈ പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

Latest News

Corehub Up